top of page

ഏബൗട്ട്‌ എല്ലി

ഗണേശൻ പി.കെ

......

ഫർഹാദിയുടെ എബൗട്ട് എല്ലി യിലെ മെയ്ക്കിങ് സ്റ്റൈൽ സവിശേഷമാണ്. ചലി ക്കുന്ന ചിത്രങ്ങളാവുന്നു ചലച്ചിത്രം. അങ്ങനെയാവുമ്പോഴും ഓരോ കഥാപാത്രത്തിൻറെയും ഐഡന്റിറ്റി നിലനിർത്തുന്നു. ഓരോ മനുഷ്യനും കുട്ടികളാവട്ടെ, സ്ത്രികളാവട്ടെ, പുരുഷന്മാരാവട്ടെ അവർ പ്രതിനിധാനം ചെയ്യുന്ന സമൂഹത്തിന്റെ സ്കെച്ചിംഗ് കഥാപാത്ര നിർമ്മിതിയിൽ ഡയരക്ടർ നിലനിർത്തുന്നു. ഓരോരുത്തർക്കും ഓരോരോ പ്രധാന്യം ഉണ്ട്. എല്ലിയെ കാണാതാവുന്നതോടെ അവളുമായി ബന്ധപ്പെട്ട ഓരോ മനുഷ്യന്റെയും മൗനത്തിൽ, നിശ്വാസങ്ങളിൽ, ചലനങ്ങളിൽ, മൃദുവെങ്കിലും ഉണ്ടാവുന്ന ഒച്ചകളിൽ ക്യാമറ സാന്നിധ്യം അറിയിക്കുന്നു. ഷൂട്ടുചെയ്യാൻ വേണ്ടി ഷൂട്ട് ചെയ്തതായി തോന്നുന്ന ഷോട്ടുകൾ കാണുന്നില്ല. കൃത്രമത്വമേയില്ല. കൺമുന്നിൽ കടൽതീരത്തു വന്നുപെടുന്ന ജീവിതം കാണുന്ന രീതി. തിരശീല മാഞ്ഞുപോവുന്നു. കടലും കടൽക്കരയിലെ ജീവിതവും ബാക്കിയാവുന്നു. സിനിമ ഉന്നയിക്കുന്ന സാമൂഹിക തലം നാം പരിപാലിക്കുന്ന ബന്ധങ്ങളിലെ ദൃഢത എന്നൊക്കെ പറയുന്നത് വെറും നാട്യം മാത്രമാണ് എന്നാണ്. ഒരു പ്രതിസന്ധിയിൽ അകപെടുമ്പോൾ പരസ്പരം കുറ്റപ്പെടുത്തുന്ന, പ്രത്യേകിച്ച് കുറ്റം, കുറ്റകൃത്യം എന്നൊക്കെ വരുമ്പോൾ ഭരണകൂടത്തിന്റെ കാർക്കശ്യം സമ്മർദ്ധമാവുമ്പോൾ നേരത്തെ സൂചിപ്പിച്ച ബന്ധങ്ങളിലെ ആഴം എന്നൊക്കയുള്ളതിന് വെറും കുമിളകളുടെ ആയുസേയുള്ളു എന്ന് വരുന്നു. മറ്റൊരു പ്രധാന കാര്യം ഇമോഷണലായ പൊട്ടിത്തെറി പോലും ഡിസിപ്ലിൻറാണ്. ആരും കേൾക്കരുത്, കാണരുത് എന്ന് കരുതി കരയുന്ന അവസ്ഥ. അത് ആ സമൂഹത്തിന്റെ നിരയുധമായതും അരക്ഷിതമായതും അച്ചടക്കത്തെയാണ് കാണിക്കുന്നത്. വിമോചനം ആഗ്രഹിക്കുന്ന മാനസികാവസ്ഥ അനുഭവപെടുന്നുണ്ട് ജീവിക്കുന്ന ജീവിതത്തിൽ, അതേസമയം സ്വയം വരിക്കുന്നതോ, അടിച്ചേൽപ്പിക്കുന്നതോ ആയ വരുതിയിൽ നിന്നുകൊണ്ട് വിധേയപെട്ട് ജീവിക്കാൻ ശീലിച്ചതിൻറെ എല്ലാ കുഴപ്പങ്ങളും ദുരിതങ്ങളും ജീവിതം ഏറ്റുവാങ്ങുന്നു.

bottom of page